ആകെ പേജ്‌കാഴ്‌ചകള്‍

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

"ഓണം" = ദൈവം മനസ്സിൽ ഉള്ള അവസ്ഥ! / ദൈവത്തെ തന്നിലെതന്നെ (താനാകുന്ന) 'ബോധചൈതന്യമായി' സ്വയമറിയുന്നവൻ അനുഭവിക്കുന്ന അവസ്ഥ! / ആ ദൈവത്തിൽ ആശ്രയിക്കുന്ന അവസ്ഥ! / അപ്പോൾ താനും ദൈവവും ഒന്നാണന്നറിയുന്ന അവസ്ഥ! ("ഞാനും പിതാവും ഒന്നാകുന്നു ") / തന്നെപ്പോലെ തന്റെ അയല്ക്കാരനെയും എന്നും  സ്നേഹിക്കുന്ന അവസ്ഥ ! ആയതിനാൽ , "മാതാപിതാ = ഗുരുദൈവം"  എന്നറിഞ്ഞും ഓണം ആഘോഷിക്കുവീൻ ! ഏവര്ക്കും എന്റെ ഓണാശംസകൾ...... 

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

എടാപോടാ

കര്‍ക്കടകമാസത്തിലെ കറുത്തവാവിന്‍നാളില്‍ സ്വര്ഗം തുറക്കുന്ന നിമിഷങ്ങളെ കാത്തിരുന്ന വിശ്വാസം സഫലമാകന്ന മനോഹരകാഴ്ചയാണിന്നു കേരളമാകെ! മരിച്ചു മണ്മറഞ്ഞ ജീവനാത്മാവിന്റെ തിരിച്ചുവരവ്‌ കാത്തിരുന്നു, അവര്‍ക്ക് ആവശ്യംപോലെ ബഹുമാനം കൊടുക്കുന്ന സുദിനം ! നന്ദിനിറഞ്ഞ മനസുകളുടെ ആണ്ടില്‍ ഒരിക്കലെ പുനര്‍ സംഗമം !
പക്ഷെ കേരളാപോലീസില്‍ "എടാപോടാ" വിളി നിര്‍ത്തി ,എതുകൊലയാളിയെയും "സാറേ" അങ്ങാണോ ഈ സല്‍കര്‍മ്മം ചെയ്തതെന്ന് ചോദിപ്പിക്കുന്ന (പോലീസുസേനയുടെ ധാര്‍മ്മികബോധം നിയമക്കുരുക്കിലാക്കുന്ന) അധര്‍മ്മ വാഴ്ചയുടെ തുടക്കം കുറിക്കുന്ന ദിനമാക്കി മീഡിയാകള്‍ ആഘോഷിക്കുന്ന കരിദിനമാണിന്നു !
എന്നാല്‍ ഒരു 'ളോഹ' ധരിചോളാന്‍ ഒരു ക്രിമിനലിനോട് ഒരു വിവരദോഷിമെത്രാന്‍ കൈകൂലി വാങ്ങിയിട്ട് പറഞ്ഞാല്‍ അന്നുമുതല്‍ ആ എമ്പോക്കി ,തന്‍റെ തന്തയുടെ പ്രായമുള്ളവനേയും പള്ളിയില്‍ ചെന്നാല്‍ "ഞാന്‍ നിന്‍റെ അപ്പനാണ് " എന്ന അഹമ്മതിയോടെ "എടാപോടാ" എന്നാരെയും ഈ പാഴന്‍പാതിരി വിളിക്കുന്നത്‌ നിര്‍ത്താന്‍ ഇവിടാരുണ്ട് ? ഈ കാളക്കത്തനാരെ മെരുക്കാന്‍ ഇനിയേതു സുന്നഹദോസു കൂടണം ?

2015, ജൂലൈ 22, ബുധനാഴ്‌ച

സ്വാമി വിവേകാനന്ദന്‍
യഥാര്‍ത്ഥവേദാന്തമതം ഉദ്ഭവിക്കുന്നത് വിശിഷ്ടാദ്വൈതവാദം മുതല്‍ക്കാണ്. കാര്യം കാരണത്തില്‍നിന്നു ഭിന്നമല്ല, കാരണത്തിന്റെ രൂപാന്തരമാണ് എന്നാണ് അതിലെ സിദ്ധാന്തം. ജഗത്ത് കാര്യവും ഈശ്വരന്‍ അതിന്റെ കാരണവുമാണെങ്കില്‍ ജഗത്ത് ഈശ്വരന്‍തന്നെ, മറ്റൊന്നാവുക വയ്യ. ജഗത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ഈശ്വരന്‍. സ്രഷ്ടാവും സൃഷ്ടിസാധനവും ഈശ്വരന്‍. ഈ സിദ്ധാന്തമാണ് ഈ വാദത്തിനടിസ്ഥാനം.
നിങ്ങളുടെ ഭാഷയില്‍ സൃഷ്ടി എന്ന അര്‍ത്ഥത്തിലുള്ള ‘ക്രിയേഷന്‍’ എന്ന പദത്തിനു സമാനപദം സംസ്‌കൃതഭാഷയിലില്ല. ‘ക്രിയേഷന്‍’ ശൂന്യത്തില്‍നിന്നുളവാകലാണെന്നു പാശ്ചാത്യരായ നിങ്ങള്‍ വിശ്വസിക്കുംപോലെ ഇന്ത്യയിലെ ഒരു മതശാഖക്കാരും വിശ്വസിക്കുന്നില്ല. ഒരു കാലത്തു ചുരുക്കം ചിലര്‍ക്ക് ആ വിശ്വാസം ഉണ്ടായിരുന്നിരിക്കാം. പക്ഷേ ആ വാദം വേഗത്തില്‍ അവസാനിച്ചു. ഇപ്പോള്‍ ആ വിശ്വാസം ആര്‍ക്കുമുള്ളതായറിവില്ല. സൃഷ്ടിപദംകൊണ്ടു ഞങ്ങള്‍ മനസ്സിലാക്കുന്നത്, മുമ്പുണ്ടായിരുന്നതിനെ പുറത്തേക്കു നീട്ടുക എന്നാണ്. ഈ മതപ്രകാരം ജഗത്ത് ഈശ്വരന്‍തന്നെ. ജഗദുപാദാന കാരണ ഈശ്വരന്‍, ‘ഊര്‍ണനാഭി സ്വദേഹത്തില്‍നിന്ന് നൂലെടുത്തു വലകെട്ടുംപോലെ. ആ സദ്വസ്തുവില്‍നിന്നു ഈ സര്‍വ്വജഗത്തും ഉദ്ഭവിച്ചിരിക്കുന്നു’. എന്ന് വേദങ്ങളില്‍ കാണുന്നു.
ഇങ്ങനെ കാരണത്തിന്റെ രൂപാന്തരമാണ് കാര്യമെങ്കില്‍ ഒരു ചോദ്യം; ദിവ്യനിത്യചൈതന്യരൂപനായ ഈശ്വരനില്‍നിന്ന് ഭൗതികമായി ജഡമായി അചേതനമായ ഈ ജഗത്ത് എങ്ങനെയുണ്ടാകും? ശുദ്ധമായി പൂര്‍ണ്ണമായ കാരണത്തില്‍നിന്നു തീരെ വ്യത്യസ്തമായ കാര്യം എങ്ങനെയുണ്ടാകും? ഇതിനു വിശിഷ്ടാദ്വൈതികള്‍ എന്തു പറയുന്നു? അവര്‍ക്ക് ഒരു സവിശേഷഭാവനയുണ്ട്. അവര്‍ പറയുന്നു; ജീവന്‍ ജഗത്ത് ഈശ്വരന്‍ എന്നീ മൂന്നു തത്ത്വങ്ങളും ഒന്നുതന്നെ. ഈശ്വരനെ ആത്മാവെന്നു വിചാരിക്കാം. ജീവനും ജഗത്തും ഈശ്വരന്റെ ശരീരം. എനിക്ക് ഒരാത്മാവും ശരീരവുമുള്ളതുപോലെ ജഗത്തും സര്‍വ്വജീവന്‍മാരും ഈശ്വരന്റെ ശരീരവും ഈശ്വരന്‍ സര്‍വ്വജീവാത്മാവാണ്. ആ വിധം ഈശ്വരന്‍ ജഗത്തിന് ഉപാദാന കാരണവുമാണ്. ശരീരത്തിന് വികാരമുണ്ട് – യൗവനം, വാര്‍ദ്ധക്യം, ബലം, ദൗര്‍ബല്യം, ഇത്യാദി; അതു ജീവനു ബാധകമല്ല. അതു നിത്യസദ്വസ്തു. ശരീരത്തില്‍ക്കൂടെ പ്രകാശിക്കുന്നു. ശരീരം വന്നും പോയുമിരിക്കും. ആത്മാവിനു മാറ്റമില്ല. അതുപോലെ ജഗത്താകെ ഈശ്വരശരീരം. ആ നിലയില്‍ ജഗത്ത് ഈശ്വരന്‍തന്നെ. ജഗത്തില്‍ സംഭവിക്കുന്ന വികാരങ്ങള്‍ ജഗദാത്മാവായ ഈശ്വരനു ബാധകമല്ല. ഈ ഉപാദാനംകൊണ്ടാണ് ഈശ്വരന്‍ ജഗത്‌സൃഷ്ടി ചെയ്യുന്നത്. കല്പാന്തത്തില്‍ ജഗത്താകുന്ന ശരീരം അതിസൂക്ഷ്മായി ചുരുങ്ങിപ്പോകുന്നു. അനന്തരകല്പാദിയില്‍ അതു പിന്നെയും വികസിക്കുന്നു: വിവിധലോകങ്ങള്‍ അതില്‍നിന്നുളവാകുന്നു.
ജീവന്‍ സ്വതഃശുദ്ധമാണെന്നും, എന്നാല്‍ സ്വകര്‍മ്മങ്ങളാല്‍ അതിന് അശുദ്ധി ബാധിക്കുമെന്നും ദ്വൈതികളും വിശിഷ്ടാദ്വൈതികളും സമ്മതിക്കുന്നു. വിശിഷ്ടാദ്വൈതികള്‍ ഈ സംഗതി ഭംഗിയില്‍ പറയുന്നത്, ജീവന്റെ സംശുദ്ധിക്കും പരിപൂര്‍ണ്ണതയ്ക്കും സങ്കോചവികാസങ്ങളുണ്ടെന്നാണ്. ജീവനു സ്വതസിദ്ധമായ (ഇപ്പോള്‍ സങ്കുചിതമായ) ജ്ഞാനനൈര്‍മ്മല്യചൈതന്യങ്ങളെ വീണ്ടും പ്രകാശിപ്പിക്കുകയാണ് നാം ഇപ്പോള്‍ ചെയ്യുന്നത്. ജീവന് അനേകഗുണങ്ങളുണ്ട്. എന്നാല്‍ സര്‍വ്വജ്ഞത്വമോ സര്‍വ്വശക്തിത്വമോ ഇല്ല. ഓരോ ദുഷ്‌കര്‍മ്മവും ജീവനു സങ്കോചമുണ്ടാകും. സത്കര്‍മ്മം വികാസവും ജീവന്‍ ഈശ്വരാംശംതന്നെ. ‘കത്തിക്കാളുന്ന തീയില്‍നിന്നു സമസ്വഭാവങ്ങളായ അനേകലക്ഷം തീപ്പൊരികള്‍ പുറപ്പെടുംപോലെ അനന്തചിദഗ്‌നിയായ ഈശ്വരനില്‍നിന്ന് അസംഖ്യം ജീവന്‍മാര്‍ ഉദ്ഭവിച്ചിരിക്കുന്നു. എല്ലാറ്റിനും ലക്ഷ്യം ഒന്നാണ്. വിശിഷ്ടാദ്വൈതികള്‍ക്കും ഈശ്വരന്‍ സഗുണന്‍തന്നെ. അനന്തകല്യാണഗുണനിധി: എന്നാല്‍, സര്‍വ്വാന്തര്യാമി, സര്‍വ്വാന്തര്‍ഗ്ഗതന്‍: ഈശ്വരന്‍ ഈ ചുമരിലുണ്ട്, ചുമരുതന്നെ ഈശ്വരന്‍ എന്നല്ല, ഈശ്വരന്‍ ഉള്‍ച്ചേര്‍ന്നിരിക്കാതെ ഈ ജഗത്തില്‍ ഒരണുവുമില്ല. ജീവന്‍മാരോ പരിമിതന്‍മാര്‍, സര്‍വ്വഗതന്‍മാരല്ല. വ്യക്തിവികാസം വന്നു പൂര്‍ണ്ണതയടയുന്ന ജീവന്‍മാര്‍ പിന്നെ നിത്യം ഈശ്വരസന്നിധിയിലിരിക്കും: അവര്‍ക്കു പിന്നെ മരണമില്ല.

വേദാന്തസോപാനം (അമേരിക്കന്‍ പ്രസംഗം) – തുടരും

2015, ജൂലൈ 9, വ്യാഴാഴ്‌ച

2015, ജൂലൈ 3, വെള്ളിയാഴ്‌ച

രണ്ടാം പതിപ്പ് /രണ്ടാം ഭാഗം

രണ്ടാം പതിപ്പ് / രണ്ടാം ഭാഗം:-
അടുത്ത തെരഞ്ഞെടുപ്പിൽ 'ബീ.ജെ.പീ' കേരളത്തിൽ വിജയിച്ചു തുടങ്ങും എന്നുറപ്പായതില്‍ ഈയുള്ളവന് രാഷ്ട്രീയമായും മതപരമായും വല്ലാത്തോരുന്മാദം ! "അഴിമതികോണ്‍ഗ്രസും" "അഹങ്കാരികമ്മ്യൂണിസ്റ്റും"  ഇവിടെ ഇന്നല്ലെങ്കിൽനാളെ  ഇല്ലാതാകുമെന്നത് ഉറപ്പുതന്നെ ! ഇന്നേയ്ക്ക് പത്തുപതിനഞ്ചു കൊല്ലത്തിനകം കേരളത്തില്‍ താനേ 'ബീജേപീ' ഭരിക്കുമെങ്കില്‍, കഴിഞ്ഞസണ്‍‌ഡേ ഇന്ത്യ ഒട്ടാകെ 'യോഗാഭ്യാസം' തുടങ്ങിയവര്‍, സ്കൂള്‍വിദ്യാഭ്യാസരംഗത്ത് 'ഭഗവത്‌ഗീത' ഒരു 'കമ്പല്സറി'  വിഷയമാക്കില്ല എന്നാരു കണ്ടു ? അങ്ങിനെയെങ്കില്‍ പിന്നെയെന്തിനീ അചായസമൂഹത്തിനു ''വൈദീകനാകാന്‍ യോഗ്യതാ പരീക്ഷ""? എന്നൊരു ചോദ്യം ചുമ്മാതെന്റെ മനസിലുണര്‍ന്നു ! അപ്പോള്‍ പിന്നെ  "കാടന്മാരുടെ തീയോളാജി കോളേജിൽ നിന്നും പുറത്തിറങ്ങുന്ന ഈ കാട്ടുപുരോഹിതരെ നാട്ടുപുരോഹിതരായി പരിശീലനം കൊടുക്കാൻ വിവരമുള്ള അല്മായാർ ഒരു സ്കൂൾ തുടങ്ങുകയാണ് വേണ്ടത്."എന്ന 'അല്‍മായശബ്ദം' ബ്ലോഗിലെ ജോസഫ്‌ മാത്യു സാറിന്റെ നിര്‍ദ്ദേശത്തിനു വലിയ പ്രസക്തിയുണ്ടോ എന്നും സംശയം എന്റെ  ഉള്ളിലുദിച്ചു! എങ്കിലും കാലിക പ്രസക്തിയുള്ള ഈ 'സജഷന്' കാലം  ജോസഫ്‌ മാത്യു സാറിന് ഒരായിരം നന്ദി പറഞ്ഞേ മതിയാവൂ...
'ഭഗവത്‌ഗീത'(ആത്മജ്ഞാനം) ഹൈസ്കൂള്‍ലവലിലേ ഒരു കുഞ്ഞുതലച്ചോറില്‍ കയറിപ്പറ്റിയാല്‍ ,"അഹം ബ്രഹ്മം " "ഞാനും പിതാവും (ദൈവവും) ഒന്നാകുന്നു " എന്ന് അവന്‍റെ ഉള്ളില്‍ ഉറച്ചാല്‍ പിന്നെയാജീവി കള്ളപ്പാതിരിപ്പുറകെ പോകുകയില്ലതന്നെ ! അപ്പോള്‍ പിന്നെ നാട്ടിലാകെ മരച്ചീനി നടാനുള്ള ഭൂമിയാകെ ' വെര്യിറ്റി 'പള്ളികളും കുരിശടികളും കൊണ്ട് നിറയുമോ ,"കാശു വീഴാന്‍ കുരിശടി പണിയുവോരെ"..?  ഭഗവത്‌ഗീത മനസിലേറ്റിയ സമൂഹത്തിനു "പ്രജ്ഞാനം ബ്രഹ്മം" എന്ന ഉള്ളറിവ് ഉള്ളതിനാല്‍ പളളിയും താനേ വേണ്ടാതാകും !; അന്നേ ക്രിസ്തുവും ക്രിസ്തീയതയും ഭാരതത്തില്‍ വരികയുള്ളൂ..("പ്രാര്‍ഥിക്കാന്‍ പള്ളികളില്‍ പോകരുതേ" എന്നരുളിയവന്റെ മതവും അനുയായികളും !!!  )

ഓശാനപ്പെരുന്നാളില്‍ യേശു യരുസലേം ദേവാലയത്തില്‍ കാണിച്ച "തീവ്രവാദി" നടപടി കാരണമാണല്ലോ ആ ലോകഗുരു കുരിശിതനായി മരിക്കേണ്ടിവന്നത് ? എന്നിരുന്നാലും ക്രിസ്തീയതയുടെ തുടക്കംകുറിച്ചനാള്‍ അന്നായിരുന്നു ! ഭൂമി ഉരുണ്ട ഒരു ഗോളമാണന്നാദ്യം ലോകത്തോട്‌ പറഞ്ഞ ഗലീലിയോ, അന്നത്തെ "പരിശുദ്ധ മണ്ടന്‍" പോപ്പിനാലും പീഡനങ്ങള്‍ എല്ക്കെണ്ടിവന്നെങ്കിലും ഗലീലിയോ ശാസ്ത്രലോകത്ത് പിറന്നുവീണദിനവും അന്നായിരുന്നു ! എന്നതുപോലെ അല്മായശബ്ദത്തില്‍ സാക്കരിയാചായന്‍ എഴുതുന്നതെല്ലവര്‍ക്കും അന്നുതന്നെ മനസിലാകണമെന്നില്ല, ദഹിക്കണമെന്നുമില്ല ! എഴുത്തെല്ലാം അന്നന്ന് വായിക്കാനുള്ള വിലവിവരണമല്ല , അന്നന്നു ദഹിക്കാനുമുള്ള അമുല്‍മില്‍ക്കല്ല  , പിന്നെയോ കാലങ്ങല്‍ക്കാസ്വദിക്കാനുള്ള അമൃതാനന്ദപ്രകാശധാരയാണ് ! അച്ചായെന്മാരുടെ കൂട്ടത്തില്‍ വെളിച്ചം  വീശിയ അനുഗഹീതരായ തലകളാണ് നമ്മുടെ ബ്ലോഗിലെഴുതിയ പലരും, എന്നിരുന്നാലും എടുത്തു പറയേണ്ട ജ്ഞാനികളാണ് നമ്മുടെ നെടുംകനാലിലെ സക്കരിയാചായനും, ജോസഫ്‌ മാത്യു സാറും usa ,ജോസഫ്‌ മറ്റപ്പള്ളിസാറും ! ഇവരെ പരിചയപ്പെടാനും അവരുടെ സമാനചിന്തകള്‍ കേള്‍ക്കാനും വയസുകാലത്തെങ്കിലും ഈയുള്ളവന് ഭാഗ്യം ലഭിച്ചല്ലോ എന്ന ഉള്ക്കുളിരിലാണീ  മനം !

ഉഴവൂരില്‍ ക്നാനായക്കാരുടെ ഇക്കഴിഞ്ഞ നവീകരണ സെമിനാറില്‍ ഞാനും ഒരു ക്ഷണിതാവായിരുന്നു എങ്കിലും , ഞാന്‍ പറഞ്ഞ 'സജഷന്‍' അവര്‍ക്ക് ദഹിച്ചില്ലെന്നു തോന്നുന്നു ! സ്നേഹിതരേ,എന്റെ അന്നത്തെ ശബ്ദം രേഖപ്പെടുത്തിവച്ചോളൂ..നൂറു കൊല്ലത്തിനിപ്പുറമത് ഏക പോംവഴിയായി മാറും ! നമ്മുടെ പൂര്വപിതാകന്മാരുടെ സനാതന മതത്തിലേക്കുള്ള ""ഘര്‍ വാപസി " അല്ലാതെ എന്താണീ ക്രിസ്തുവിനെ അറിയാത്ത വിവരദോഷിപ്പാതിരിമാരുടെ നിത്യാടിമത്തത്തില്‍നിന്നും രക്ഷപെടാനുള്ള മാര്‍ഗം;തലമുറകള്‍ക്ക് രക്ഷാമാര്‍ഗം ? ഭാരതത്തിലെ സനാതന മതവുമായി ഇണചേരലല്ലാതെ// മിശ്ര വിവാഹമല്ലാതെ ഇനിയൊരു വഴിയും സത്യവും                        ജീവനുള്ളവര്‍ക്കില്ലേയില്ല !! ഉണ്ടെങ്കില്‍ കണ്ടുപിടിക്കൂ.."പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതേ"എന്ന് നമ്മോടു കേണപേക്ഷിച്ച ക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു? തലമുറയെ,നിങ്ങളെ നിങ്ങള്‍ തന്നെ നവീകരിക്കൂ..നവമതം സ്വീകരിക്കൂ ..മതമെന്നാല്‍ അഭിപ്രായം!!
ജനത്തിനു മനസ്സില്‍ പതിക്കുമാര് പോഴത്തം പറയുന്നവന്‍ എന്നും സമൂഹത്തില്‍ ഒന്നാമന്‍! ഭൂമി ഉരുണ്ട ഒരു ഗോളമാണന്നു ഒന്നാമതായി ലോകത്തോട്‌ പറഞ്ഞ                             ഗലീലിയോയെ സ്വജാതിക്കാര്തന്നെ, നാട്ടുകാര്തന്നെ പൊട്ടനാക്കി പുറംതള്ളി !
"നീതിക്കായി വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ,അവര്‍ക്ക് തൃപ്തി വരും!"( മത്തായി 5/6);"നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വാര്‍ഗരാജ്യം അവര്‍ക്കുള്ളത് !(മത്തായി 5 /10) സ്വബുദ്ധി ഒരു നീതികേടോ??? ഞാന്‍ ഭാഗ്യവാന്‍,സക്കരിയാചായാ/ജോസഫ്‌ മാത്യു സാറേ /ജോസഫ്‌ മറ്റപള്ളില്‍സാറെ നിങ്ങളും ഭാഗ്യവാന്മാര്‍  തന്നെ! ജന്മപുണ്യം //പുണ്യ ജന്മം .....

ഈ പാതിരി/പാസ്റെര്‍ വൃന്ദം  ഏതു വിഷയത്തിലാണ് ഡോക്റെരറ്റ് നേടിയിരിക്കുന്നത് ? കുമ്പനാട് യൂനിവേര്‍സിറ്റിയില്‍  നിന്നോ/അതോ കോട്ടയം/കടമ്പനാട്/മലങ്കര/(അങ്ങിനെപോകും നാടാകെ ബൈബിള്‍ കോളേജ്‌ കേരളത്തില്‍ )..വിഷയമോ? ധൂപം വയ്ക്കാന്‍! (നടക്കാത്ത കാര്യം ) ധൂപക്കുറ്റി കറക്കി വീശുന്നതില്‍ വരെ 'ഡോക്ടരറെറ്റു' എടുത്ത കത്തനാരന്മാരും മെത്രാന്മാരും കേരളം/ലോകംമുഴുവന്‍ നിഗളിച്ചു അടച്ചു വാഴുകയാണ് ..
സഹോദരാ,പോയി ജ്ഞാനത്തില്‍ സ്നാനം ചെയ്താട്ട്...അതിനും കോട്ടയത്ത് കാച്ചിയ മൂറോനുംവേണ്ട ഇറാന്‍റെ ഒലിവോയിലും വേണ്ടാ...ഒരു പാസ്റെര്മോനും മലര്ത്തിമുക്കുകയും വേണ്ടെവേണ്ടാ ....പക്ഷെ ഭഗവത്‌ഗീത കൂടിയേ തീരൂ ..!

''സകലതുമറിയുമൊരറിവായി നീയെന്നുള്ളില്‍ നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാന്‍ .."എന്ന അറിവിലേയ്ക്ക് സ്വയം ക്രിസ്തുവിനെപോലെ മനസിനെ  ഉണര്‍ത്തി, ഉള്ളില്‍ ദൈവത്തെ അനുഭവിച്ചു /അറിഞ്ഞു "ഞാനും പിതാവും ഒന്നാകുന്നു "എന്നുറക്കെ പറയാനും, അവന്‍ അന്ന് പറഞ്ഞതുപോലെ "എന്നെകണ്ടവന്‍ ദൈവത്തെ കണ്ടിരിക്കുന്നു" എന്നതിന് പകരം 'എന്നിലൂടെ നിങ്ങള്‍ ദൈവത്തെകാണൂ' എന്നുള്ളില്‍ പറഞ്ഞു കൊണ്ട് അയല്‍ക്കാരനെ സ്നേഹിക്കാനും മനസിനെ ഒരുക്കൂ..

''സകലതുമറിയുമൊരറിവായി നീയെന്നുള്ളില്‍
നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാന്‍ !
സകലവുമറിയും നീ നിജനിത്യചൈതന്യമായ്
നിറഞ്ഞുനില്‍ക്കുമെന്‍ ജീവന്‍ അമ്രിതനുമായ് !

അറിവിനെ അറിയുവാന്‍ മനസിനെ ഉണര്ത്തുമെന്‍
ഉണര്ത്തുപാട്ടായ്  ഉള്ളില്‍ മരുവുവോനേ,
ഉണരുമെന്‍ മനസിലായ് ഉദിക്കുമീ കദനങ്ങള്‍
ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോന്‍ നീ !

മനസുതന്‍ വാസനയാം കരുക്കളിൽ മെനയുമീ
സുഖദു:ഖമെന്നും  മായ, മനസു  നിത്യം!;
മനസിന്‌ ജീവന്‍ നല്‍കി പുലര്‍ത്തുമെന്‍ ചൈതന്യമേ ,
മനസു മനഞ്ഞ നിന്നില്‍ ലയിക്കും മനം !

മനസ് നിന്നില്‍ ലയിച്ചാല്‍ ,"അഹം" പോയി , നീയായി "ഞാന്‍ "
"അഹംബ്രഹ്മം" എന്ന സൂക്തം  മനസു  പാടും!;
"തത്വമസി" എന്നുമെന്നില്‍ നാദബ്രഹമായ് മാറും,
വചനം ജഡമായോനെ ,ഞാന്‍ നിന്‍ "വചനം"!

എന്നുപാടൂ..അച്ചായന്മാരെ ..(അപ്രിയ യാഗങ്ങളിലെ "ജ്ഞാനസ്നാനം" എന്ന കവിതയില്‍നിന്നും ...) അപ്പം തിന്നാല്‍ പോരെ കുഴ എണ്ണണോ?

തനിക്കു വീട്ടില്‍ കാര്യമായ പരിപാടികള്‍ ഒന്നും ഇല്ലെന്നു സ്വയം കരുതി ,"പുതിയ പുതിയ വേഷങ്ങളണിഞ്ഞു സുന്ദരി ചമഞ്ഞു , പള്ളിയില്‍ വരുന്നവരെയെങ്കിലും തന്നെയൊന്നു കാണിച്ചില്ലെങ്കില്‍ മോശമല്ലെ ഈ മേനിക്കും തിരുമേനിക്കും " എന്ന് കരുതുന്ന പള്ളികളിലെ (ദ്വാപരയുഗത്തിലെ)  ഗോപസ്ത്രീകളുടെ മനസിന്‌ മാനക്കേട്‌ വരുത്തുന്നതാണീ "അച്ചൻമാരെയും മെത്രാന്മാരെയും അന്ധമായി പിൻതുടർന്നാൽ കുടുബം നശിക്കുമെന്ന്. (അല്‍മായശബ്ദത്തില്‍) മേരി ജോൺ ടീച്ചർ"തലക്കുറിപ്പുതന്നെ !
 "ജനം എന്നെ ആരെന്നു പറയുന്നു" എന്ന ക്രിസ്തുവിന്റെ ചോദ്യം ഇവറ്റകള്‍ ഒന്ന് സ്വയം ചോദിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ! എന്ന് പെണ്ണുങ്ങളുടെ 'കൊറ' പള്ളിയില്‍ വരുന്നോ അന്ന് പള്ളിയും താനേ ശുദ്ധമാകും  /ഇന്ധനമില്ലാത്ത വണ്ടിപോലാകും കത്തനാരുടെ കുര്ബാനക്കസര്‍ത്തും ! ഈ പാതിരിമാരെ പിഴപ്പിച്ചത് മറ്റാരുമല്ല ,  പള്ളിമുറ്റത്തു കൂദാസകഴിഞ്ഞും കറങ്ങിനടക്കുന്ന ഇന്നിന്റെ ഗോപസ്ത്രീകള്‍ തന്നെ ! ഇതുങ്ങളെ വിലക്കാന്‍ വീട്ടിലെ ആണുങ്ങള്‍  "ആണായിരിക്കണം" !

മതങ്ങള്‍ ജനിക്കും മുന്‍പേ ഭൂമിയുടെ പേര് 'സ്വര്‍ഗം' എന്നായിരുന്നു ! "ആ കനി തിന്നരുതെന്ന" ദൈവകല്പന അനുസരിക്കാതെ സാത്താന്റെ അഭിപ്രായം (ഒന്നാം മതം) സ്വീകരിച്ച ആദിമര്‍ സ്വയം "അല്മായരായി" ! പുരോഹിതനായ സാത്താന്‍ (പാതിരിപ്പാമ്പു) കാലക്രമേണ പല മതങ്ങള്‍ /ആചാരാനുഷ്ടാനങ്ങള്‍  സമൂഹത്തില്‍ വിരിയുച്ച്  സ്വര്‍ഗവാസികളായ മനുഷ്യരെ വെറും "അല്‍മായ" അടിമകളാക്കി ചൂഷണം ചെയ്തു സുഖിച്ചുവാണരുളി ! ഒടുവില്‍ സഹികെട്ട് ,അകമേ വെളിവുവന്ന ചില അല്മായര്‍ വായ തുറന്നപ്പോള്‍  ഈ "അല്മായശബ്ദം" ഉണ്ടായി! ഒടുവിലത് ബ്ലോഗര്‍/വെബ്സൈറ്റ് ഒക്കെയൊക്കെയായീ..കാലത്തിന്റെ സുവിശേഷമായി ! ഇത് , ഒരു മതവും ഉണ്ടാക്കാത്ത നസരായനും നാണക്കേടായാതുമൂലം  ,ദൈവം സുനാമിയായി/ഭൂമികുലുക്കി,പുരോഹിതനായ സാത്താനെയും അവന്റെ അനുവര്‍ത്തികളായ അല്മായഅജഗനത്തെയും ഭയപ്പെടുത്താന്‍ നോക്കി ! ആത്മീയാന്ധതമൂലം ആര്‍ക്കും ആരെയും ഭയമില്ലാത്തിടത്തു ദൈവത്തിന്റെ ഈ അതിഭയം വിലപ്പോകാതെ നാണിച്ചുപോയി! കാലം കണ്ണീര്‍ പൊഴിച്ചു !
 ഇന്ന് നാം ചിന്തിക്കേണ്ട വിഷയം , ഞാന്‍ ആരാകുന്നു ? വിവരമില്ലാത്ത കത്തനാരുടെ അടിമയായ ആടോ/അതോ മാടോ/അതോ ക്രിസ്തുവിന്റെ ചെങ്ങാതിയോ ?
" ഞാന്‍ നിങ്ങളെ എന്‍റെ സ്നേഹിതന്മാര്‍ എന്ന് വിളിക്കുന്നു // ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍ , ഇതാണ് നിങ്ങള്‍ക്കായുള്ള എന്‍റെ കല്പന " എന്നൊക്കെയുള്ള ക്രിസ്തുവിന്റെ 'സ്നേഹഗാഥ' നമ്മുടെ മനസുകളിലുരുവിടൂ...അപ്പോള്‍ ക്നാനായന്റെ വൃത്തികെട്ട" രക്തവാതം"  താനേ ഭേദമാകും! പെന്തകൂസുകാരന്‍ മൊട്ടക്കൂസുപോലെ ഏവര്‍ക്കും പ്രിയങ്കരനാകും ! അപ്പോള്‍ അവന്റെ "സഹോദരാ" എന്നവിളി സകലമാന മനുകുലത്തോടുമാകും! അവന്റെ പൊട്ടമനസും അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടിക്കും ...സഭകൾതമ്മിൽ ഇന്നുകാണിക്കുന്ന ഈ 'അയിത്തം' തനേമാറി വിശ്വസ്നേഹംകൊണ്ട് നിറയും! പക്ഷെ കത്തനാരും പാസ്റെര്മോനും ഇതിനു തടയിടും എന്നതിനാല്‍, അവരെ നമുക്കൊന്നാമാതായി ഒഴിവാക്കി ക്രിസ്തുവിനെ ഗുരുവായി സ്വീകരക്കാം ...

മലയാളം വായിക്കാനറിയാവുന്ന സുമനുസുകളെ ,ഇതോരുവട്ടം വായിക്കൂ ,"ഈ വിചിത്രമതത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആളുകളെ ക്രിസ്ത്യാനി ആക്കുകയെന്നതാണെന്ന് ആർക്കാ അറിയില്ലാത്തത്? "  "ക്രിസ്തുവില്‍നിന്നും അവന്റെ സ്നേഹഭാഷ്യത്തില്‍നിന്നും മനുഷ്യമനസുകളെ അതിവേഗം ബഹുദൂരം അടിച്ചുമാറ്റുന്ന സാത്താന്റെ മതമാണീ...'ക്രിസ്തുവിന്റെ മണവാട്ടി' ചമയുന്ന ഇന്നത്തെ  സഭകളാകെ, എന്ന കലികാലസത്യം വിളംബരം ചെയ്യുന്ന ഈ കുറിപ്പുകള്‍ വായിച്ചു നിങ്ങളും അറിവുള്ളവരാകൂ , അറിവിനെ അറിയാന്‍ കൊതിക്കുന്ന മനസുകളെ..ഇതിലെ ഇതിലെ ....
ക്രിസ്തുവിന്റെ ഓശനനാളിലെ എരിവും ചാട്ടയുമാണ് റോഷന്റെ തൂലികയിലെ ഈ മൂര്‍ച്ച ! "പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല" എന്ന പൊട്ടന്റെ നിലയാണ് മെത്രാന്‍ വേഷധാരികള്‍ക്ക്  ! ആയതിനാല്‍ ഡോക്ടര്‍ .കോട്ടൂരിന്റെ ചികിത്സ ,കാണ്ടാമ്രിഗത്തിന്റെ തോലുള്ള ചെന്നൈക്കള്‍ ആടുകളായി നടിച്ചു പള്ളിയില്‍ കയറിക്കൂടി ളോഹയെന്ന പടച്ചട്ടയണിഞ്ഞ ഇന്നിന്റെ പുരോഹിതരോട് വിലപ്പോകില്ല ! വഴി ഒന്നേയുള്ളൂ ജനം ക്രിസ്തുവിനെ അനുസരിച്ചു "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതെയിരിക്കുക "! അങ്ങനെ ജനത്തിനു വിവരമായാല്‍ ഇവന്റെയൊക്കെ അഹമ്മതി താനേ താഴെയിറങ്ങും നിശ്ചയം ! വേറൊരു പോമ്വഴിയുണ്ടോ സഖാക്കളെ ..ചിന്തിക്കൂ..പറയൂ..



രണ്ടാം പതിപ്പ് /ഒന്നാം ഭാഗം

അടുത്തകാലത്തായി എന്റെ മനസിനെ ഏറ്റം വേദനിപ്പിച്ച ഒരു കാഴ്ചയായിരുന്നു 2015 ഏപ്രിൽ മാസം 25 നു  ഉഴവൂരിൽ വച്ചു നടന്ന, 'കത്തോലിക്കാ നവീകരണ സമാപന സമ്മേളനത്തില്‍' ക്നാനായ കത്തോലിക്കരിൽ അവരുടെ പുരോഹിതരാൽ "ശുദ്ധരക്തവാദം" കാരണം പുറംതള്ളപ്പെട്ട ഒരുകൂട്ടം ആദാമ്യരുടെ ദു:ഖാർദ്രമുഖങ്ങൾ! ആത്മപ്രേരിതമായി എന്റെ മനസിലൂറിയ സത്യങ്ങള്‍ അന്ന് ഞാന്‍ അവരോടു പറഞ്ഞെങ്കിലും , "ഈ ജനം കണ്ണുണ്ടെങ്കിലും കാണുന്നില്ല ;ചെവിയുണ്ടെങ്കിലും കേള്ക്കുന്നില്ല "എന്ന ക്രിസ്തുവിന്റെ അന്നത്തെ വ്യഥ എന്നെയും ഇന്ന് അസ്വസ്ഥനാക്കുന്നു എന്നതിനാൽ, ഇത് ഞാൻ അവര്ക്കായി "കേള്പ്പാൻ ചെവിയുള്ളവൻ കേള്ക്കട്ടെ "എന്ന നസരായന്റെ കദനമൊഴി സാക്ഷിയാക്കി വീണ്ടും കുറിക്കുന്നു! അല്മായശബ്ദത്തിലൂടെയും ഫേസ് ബുക്കിലൂടെയും അനേകര് ഈ കുറിപ്പുകള്‍ വയിച്ചാസ്വദിച്ചെങ്കിലും നന്നാവുകില്ലെന്നോരുള്‍വാശി ഉള്ള ചിലരെങ്കിലും ഇന്നും അവിരുടെയിടയില്‍ ശേഷിക്കുന്നു എന്നതിനാല്‍, ഒരിക്കല്‍ക്കൂടി ആ ചിന്തകള്‍ അവരുടെ വി.ചിന്തയ്ക്കായി വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു ! ജന്മപുണ്യം കൈവശം മിച്ചമുണ്ടെങ്കില്‍ കേട്ടാട്ടെ....

"ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയായി "എന്ന ബൈബിള്‍ വചനത്തെ                         കടപറിച്ചെരിയുന്നതാണ് ഈ ക്നാനായ 'വൃത്തികെട്ട രക്തവാദം' ! ഒരുവന് 'രക്തവാതം' പിടിപെട്ടാല്‍ കഷായം കുടിക്കണം , എന്നപോലെ സമൂഹത്തിന്റെ 'അവജ്ഞ'എന്ന കൈപ്പുള്ള കഷായം കുടിപ്പിചെങ്കിലേ ക്നാനായളോഹകളുടെ ഈ  മാനസീകരോഗം ഭേദമാകൂ!
 "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയായി " , എങ്കില്‍ എതുവര്‍ഗക്കാരനും     നിറക്കാരനും ദേശക്കാരനും ക്രിസ്ത്യാനി ആയാല്‍ അവന്‍ ഉടനെ  "പുതിയ സൃഷ്ടിയായി",എന്നല്ലേ വരികയുള്ളൂ ..? കൂടലില്‍ പെന്തകൊസ്തുകാരുണ്ട് , അവരുടെ വിവാഹം ഒരു കത്തോലിക്കനുമായോ ഇതരക്രിസ്തീയവിശ്വാസമുള്ളവരുമായോ പാടില്ല എന്ന് പാസ്ട്രെര്‍ വിലക്കുന്നു ! പകരം അവരെ 'ക്രിസ്തിയാനികളായി' മറ്റുപള്ളിക്കാരും ളോഹാധാരികളും കരുതുന്നുമില്ല !. എന്നതുപോലെ ഇവറ്റകളെ കത്തോലിക്കരുൽപ്പടെ സകലമാനമനുഷ്യരും 'അധമവര്‍ഗമായി' കരുതി  മനസിന്റെ പടിയടച്ചാല്‍ മാത്രംമതി ഈ അസുഖംമാറാന്‍ ! ക്രിസ്തുവിനെ അറിയാത്ത പാമരന്മാര്‍ എങ്ങിനെ ക്രിസ്തിയാനിയാകും ? "ഒക്കാത്തപോട്ടില്‍ ഒരുകൊട്ടയാപ്പു"എന്ന ചൊല്ലുപോലെ വിട്ടുകള ഈ 'രക്തവാതരോഗവിവരണം' ....
ആമ്മീന്‍ ആമീന്‍ ഞാന്‍ സത്യമായും നിങ്ങളോട് പറയുന്നു "മിശ്രവിവഹമാല്ലാതെ മറ്റൊരു പോംവഴിയും ഇതിനില്ല " അയല്‍ക്കാരനെ സ്നേഹിക്കാനാവുന്നവര്‍ (ക്രിസ്ത്യാനികള്‍) പുരോഹിതന്റെ മതംമാറി / തങ്ങളുടെ മനംമാറി നമ്മുടെ പൂര്വപിതാക്കന്മാരുടെ സനാതന മതവുമായി "ഘര്‍ വാപ്പാസി" നടത്തി അവരുമായി വിവാഹിതരാകൂ....ക്രിസ്തു എന്നാളും വെറുക്കുന്ന പുരോഹിതനെയും അവന്റെയൊരു 'പറിഞ്ഞ' കൂദാശയെയും മനസില്‍നിന്നും തലമുറകള്‍ കടപറിച്ചെറിയട്ടെ .

ഈയിടെ അല്മായശബ്ദത്തില്‍ വന്ന ലേഖനത്തിന്റെ "ലൌകീക ആത്മീയതയ്കെതിരെ പോപ്പ് " എന്ന തലക്കെട്ടുതന്നെ ക്രിസ്തീയ സഭകള്‍ ഇന്നുവരെ അനുഭവിച്ച അടിമത്വത്തിനു കാരണമായ /കള്ളപ്പുരോഹിതര്‍ അഭിനയിച്ച  "രാജകീയ പൌരോഹിത്യ"ത്തിനെതിരെയുള്ള പടവാളാണ്! സാരപ്രപഞ്ചത്തിന്റെ 'സൃഷ്ടിസ്ഥിതിലയ' കര്‍മ്മങ്ങള്‍ക്ക് കര്‍ത്താവായവന്റെ 'സംരക്ഷകരെന്ന്' വെറുതെ നടിച്ചു ഇന്നയോളം അജഗണങ്ങളെ ചൂഷണം ചെയ്ത 'രാജകീയ പൌരോഹിത്യ'ത്തിനെ ഒരിക്കലായി കാലത്തില്‍നിന്നും തുടച്ചുമാറ്റാനുള്ള നിയതിയുടെ സുനാമിയാണീ പോപ്പിന്റെ കണ്ടെത്തല്‍ !
 "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലയെങ്കില്‍ സ്വര്‍ഗരാഗ്യം നിങ്ങള്‍ക്കുള്ളതല്ല "എന്ന ക്രിസ്തുവിന്റെ വചനപൊരുളാണീ പോപ്പിന്റെയീ  അട്ടിമറിപ്രസംഗം ! പത്മോസുദ്വീപില്‍ വച്ച് വി.യോഹന്നാന്‍ കണ്ട വെളിപാടിന്റെ രണ്ടും മൂന്നും അദ്ദ്യായങ്ങളുടെ നിര്‍വചനരഹസ്യമാണീ പോപ്പിന്റെ നാവിലൂടൂറിയത്! ഇതിനു സമാനമായി ഏവര്‍ക്കും പാടുവാനും, ആ ആശയത്തില്‍ അലിഞ്ഞുചേരുവാനുമായി ഒരു ഗാനം ഇതാ എന്റെ മനസില്‍ ഊറുകയായി:-

"നിന്നെപ്പോലെ തന്നെ നിന്നയല്‍ക്കാരേയും
എന്നു സ്നേഹിച്ചീടാന്‍ നിങ്ങള്‍ക്കാകുമോ ;
അന്നാള്‍വരെ എന്‍റെ ഇഷ്ടജനമല്ല,
നിങ്ങളെന്‍റെ പ്രീയ സ്നേഹിതരല്ല !

നിത്യജീവന്‍ നേടാന്‍ പള്ളികള്‍ പണിതാ-
നിത്യമാരാധനാ ജല്‍പ്പനം പോരാ.....
"നല്ലശമാരായന്‍" ആകുവോരാ ഭാഗ്യ-
സീയോനിലെ നിത്യ വാസികളാകും!

നാടുനീളെ പള്ളി,പുണ്യാളരോ കോടി ;
കുര്‍ബാന, കൂദാശ എന്നുമേ കേമം!
എന്‍ജനമേ കേള്‍ക്ക,  യാഗമല്ല "ത്യാഗം ";
'യാഗം' വെടിഞ്ഞോടി 'ത്യാഗം' ചെയ്യുവീന്‍....

(Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈണത്തില്‍ നമുക്കിത് പാടാം ..വരുംതലമുറകള്‍ക്കായി...ഒരു ആത്മജ്ഞാനത്തിന്റെ ഗാനം ....)
youtube  ഇല്‍ Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈ ഗാനം കേള്‍ക്കാം ....കേള്‍ക്കൂ...  ആ ഈണത്തില്‍ ഈ ഗാനം പാടൂ..കാലം കേള്‍ക്കട്ടെ !

"ശുദ്ധരക്തമെന്ന സാത്താന്‍റെ കല്പനയും, ഗതികിട്ടാതലുയുന്ന  ക്നാനായ അജഗണവും"
2015 ഏപ്രിൽ 25 നു ഉഴവൂരിൽ വച്ചു നടന്ന ക്നാനായ കത്തോലിക്ക നവീകരണ സമതിയുടെ കുടുംബനവീകരണ സെമിനാറിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്കും ദൈവകൃപയാല്‍ ഭാഗ്യം ലഭിച്ചു ! ആ ഹതഭാഗ്യരോട് അന്ന് അവിടെ  ഒടുവിലായി ഞാന്‍ പറഞ്ഞ ക്രിസ്തുവിന്റെ "അരുതേ" എന്ന കല്പനകള്‍ ഇവിടെ ഒന്നാമതായി കുറിക്കുന്നു ! കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ
(1) വി.മത്തായി ഇരുപത്തിമൂന്നിറെ ഒന്‍പതാം വചനം ; "നിങ്ങള്‍ ഭൂമിയില്‍ ആരെയും പിതാവെന്നു വിളിക്കരുതെ ...ഒരുവനത്രേ നിങ്ങളുടെ പിതാവ് ,സ്വര്‍ഗസ്ഥന്‍ തന്നെ !" അതിനുപകരം പിണറായിയുടെ "നിക്രിഷ്ട ജീവികളെ" ആകെ "പിതാവേ /അച്ചോ/തിരുമേനീ" എന്നൊക്കെ വിളിച്ചു, നസരായനെയും അവന്‍ നമുക്ക് കാണിച്ചുതന്ന "സ്വര്‍ഗസ്ഥനായ പിതാവിനെയും" നാറ്റിക്കുന്ന ഈ ഉളുപ്പില്ലാത്ത അച്ചായസമൂഹമാണ് സത്യത്തില്‍ "നിക്രിഷ്ട ജീവികള്‍" !
രാവിലെ പള്ളിയില്‍ കുംപസാരിപ്പിച്ച് സ്വന്തംകൈകൊണ്ട് കുര്ബാനകൊടുത്ത ഇടവകക്കാരി കന്യകയെ,( ഇരുപത്തിനാലുകാരിയെ) കുര്ബാനകഴിഞ്ഞു തന്‍റെ കാറില്‍ കയറ്റി, ഹരിപ്പാട് നാഷനല്‍ ഹൈവേയുടെ ഒരത്തിട്ടു ആ കാറില്‍ തന്നെ  യൂറോപ്പിലെപ്പോലെ (റോമിലെപ്പോലെ) സ്വന്തംമണവട്ടിയാക്കുന്ന , എന്നിട്ട്  അഭിമാനപുരസരം അറസ്റ്റു വരിക്കുന്ന അശുദ്ധിയുടെആത്മാവായ ആ കത്തനാരുടെ കൈയില്‍ നിന്നും ഒരിക്കല്‍ കുര്ബാനകൊള്ളാന്‍ ഇടവന്ന ഞാനാണ് "നിക്രിഷ്ടജീവി", അല്ലാതെ പിണറായി പറഞ്ഞ പാതിരിയല്ല  ! എങ്കില്‍ പാതിരിയോ പിന്നെയാരാണ് ? " മിടുമിടുക്കന്‍ ,തനിക്കൊരു പുട്ടും അറിയാത്ത ദൈവത്തെ വിറ്റു  കാശാക്കി മേര്സിടീസില്‍ ചെത്തിജീവിക്കുന്ന തലതെറിച്ച്മിടുമിടുക്കന്‍ !"

"തിരുമേനി പീലാസായില്‍ , തിരുരക്തമാക്കാസായില്‍ ,
വചനമാം തിരുമേനി പിന്നേതു ളോഹയില്‍?
തിരുമേനീ എന്ന് വിളിച്ചപമാനിക്കല്ലേ,പാപം!
സ്വയമറിയാത്ത മെത്രാന്‍ കുളിരണിയും..(അപ്രിയ യാഗങ്ങള്‍)

 ക്നാനായ്ക്കാരെ,നിങ്ങളും മനുഷ്യരല്ലേ ,മനനമുള്ള മനുഷ്യര്‍? മനസിന്റെ മൌനത്തിലൂടെ ആ സ്വര്‍ഗസ്ഥനായ പിതാവിനെ ഓരോരുത്തനും സ്വന്തം ഹൃദയത്തില്‍ തന്നെ കണ്ടെത്താം എന്നല്ലേ നാഥന്‍ അന്ന് പറഞ്ഞത് ? നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടില്ലയോ?? വി.മത്തായി ആറിന്‍റെ അഞ്ചുമുതല്‍
 (൨) "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭാക്തിക്കാരെപ്പോലെ പള്ളികളില്‍ പോകുവാന്‍ ഇഷ്ടപ്പെടരുതെ (അരുതേ), നീയോ (എന്റെ പൊന്നു ക്നാനായക്കാര) ,നിന്റെ മനസാകുന്ന അറയില്‍ കയറി ,പന്ഛെന്ത്രിയങ്ങളാകുന്ന വതിലുകള്‍ അടച്ചു, രഹസ്യത്തില്‍ അവിടെയുള്ള നിന്റെ പിതാവിനോട് പ്രാര്‍ഥിക്കുക "!
ദൈവം സ്വര്‍ഗസ്തനല്ല, ഹൃദയസ്ഥനാണന്നു ക്രിസ്തു ഈവചനത്തിലൂടെ നമ്മെ ബോധ്വല്‍ക്കരിക്കുകയായിരുന്നില്ലേ?  "ഇല്ലമ്മാവാ ഞാന്‍ നന്നാവുകില്ലെന്നു" ചൊല്ലുന്ന പയ്യനെപ്പോലെ നാമെന്നാണാവോ ഇനിയും നന്നാവുക? എന്ന്വരോട് ഞാനും പറഞ്ഞു ..

അവരുടെമേൽ  ളോഹാധാരികൾ കെട്ടിവച്ച കാനോന്‍ നിയമക്കുരുക്കിൽ നിന്നും രക്ഷപെടാൻ "ഘര് വാപ്പാസി" അല്ലാതെ മറ്റുമാർഗമില്ലന്നു ഞാൻ അവരോടു പറഞ്ഞു !  അബ്രഹാമിന് മുന്‍പേ, കൃസ്തു ജനിക്കുംമുന്പേ, എനിക്കൊരു പിതാമഹൻ ഈ ഭാാരതഭൂമിയിൽ ഉണ്ടായിരുന്നു .ആ പഴയ പൈത്രികത്തിലേക്ക് മടങ്ങി ഈ ളോഹകളോട് ഒരിക്കലായി വിടപറയാനായിരുന്നു എന്റെ ആഹ്വാനം ! ഭാരതസനാതനമതത്തിലേക്ക് "മിശ്രവിവാഹം" ചെയ്തു, ആ വിവാഹത്തിലൂടെ വരും തലമുറയെ കുടിയേറ്റുക എന്ന ഒരേ ഒരു വഴിയെ ഉള്ളൂ, ഭാരത ക്രിസ്ത്യാനികളെ നമുക്ക് രക്ഷാമാര്‍ഗം ..

വിവരമില്ലാത്ത പള്ളിപ്പരീശരോടും പാതിരിമാരോടും , ക്രിസ്തുവിനെ അറിയാത്ത ഈ കളർ ളോഹകളോടും അവരുടെ മണിയടിക്കാരോടും കലഹിച്ചു ജീവിതം തുലയ്ക്കാതെ "ഘര് വാപ്പാസി"യിലൂടെ  നേരത്തെ കാലത്തെ വിവാഹിതരാകാൻ യവ്വനക്കരോട് ഞാൻ പറഞ്ഞു!  ഇനിയേഴുജന്മം ജനിച്ചാലും ഈ പാതിരിപ്പട ക്രിസ്തുവിനെ അറിയില്ലെന്നും അവരോട് ഞാന്‍  വാതുകെട്ടി ! കേള്പ്പാൻ ചെവിയുള്ളവർ കേള്ക്കട്ടെ ....

പാലാക്കാരി ഒരു പെന്മഹിമ , സ്വിറ്റ്സര്‍ലന്‍ഡില്‍ കുറേക്കാലം കര്‍ത്താവിന്‍റെ മണവാട്ടിയായി കത്തോലിക്കാസഭയെ സേവിച്ചു മടുത്തപ്പോള്‍, സ്വന്തം ജീവിതം വാടാറാകുംമുന്‍പേ ,കൊഴിയാറാകുംമുന്പേ, "ഒരുമനുഷ്യന്റെ മണവാട്ടിയാകാന്‍" കൊതിമൂത്ത്‌ തന്‍റെ socallled കപടകന്യകാത്ത്വം വെടിഞ്ഞു, ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ / കന്യാമറിയത്തെപ്പോലെ മുലയൂട്ടി മാതാവാകാന്‍, കഴിഞ്ഞയാഴ്ച എന്റെ ഒരു സ്നേഹിതറെ അനുജന്റെ മണവാട്ടിയായി! ളോഹ ഊരി, ദാ.. സുന്ദരി ചുരിതാറിലായി,ചേലിലായി  ! ഇന്നലെ ആ യുവമിഥുനങ്ങള്‍ എന്റെ വീട്ടില്‍ വിരുന്നുവരികയുണ്ടായി ... എന്റെ നൂറ്റിനാല്പത് ക്രിസ്ത്യന്‍ സോങ്ങ്സ് (സാമസന്ഗീതവും)mp3 യും, (youtube ഇല്‍ samuelkoodal samasangeetham എന്നടിച്ചാല്‍മതി) എന്റെ പുതിയ "അപ്രിയയാഗങ്ങളുടെ" (കവിതാസമാഹാരം)കോപ്പിയും  സമ്മാനമായി അവര്‍ക്ക്കൊടുത്തതിനു ശേഷം, ഉഴവൂരെ ക്നാനായഅടിമകളുടെ സംഗമത്തില്‍ ഞാന്‍ അവതരിപ്പിച്ച " ഘര്‍വാപസിയും,  രക്ഷപെടാനുള്ള ഏക മാര്‍ഗമായി, ഹിന്ദുക്കളുമായുള്ള നമ്മുടെ മിശ്രവിവാഹവും" പുതുമണവാട്ടിയോടു ഞാന്‍ അവതരിപ്പിച്ചു ! ആ പഴയ കന്യാസ്ത്രീ അതുകേട്ടു പൊട്ടിച്ചിരിച്ചു എന്റെ ആശയം നൂറു സതമാനം ശരിയെന്നു സമ്മതിച്ചു ! കപടവേഷധാരികളായ ഈ വിവരദോഷി പാതിരിപ്പടയുടെ അടിമത്ത്വത്തില്‍ നിന്നും രക്ഷപെടാന്‍ നമ്മുടെ പിതാകന്മാരുടെ പൂര്‍വമതമായിരുന്ന ഹിന്ദുമതത്തിലെ പ്രജകളുമായി നമ്മുടെ വരുംതലമുറ വിവാഹജീവിതം തുടങ്ങുക !   അതോടെ കത്തനാരും അവന്റെ കൂദാശത്തട്ടിപ്പും, നമുക്കും കാലത്തിനും അകലെ അകലെ അകലെ ...അങ്ങിനെ ഇന്നത്തെ കള്ളപ്പാതിരി അധ്വാനിക്കുന്നവും ഭാരം ചുമക്കുന്നവനുമായി, കര്‍ത്താവിനു പ്രിയനുമാകും ! ദൈവത്തോട് ഉരിയാടാന്‍ കൊള്ളാത്ത കുറെ ജല്പനങ്ങള്‍ അച്ചടിച്ച പുസ്തകം വായിക്കുന്ന ചുണക്ക് വിദ്യയാണീ കൂദാശ ...

"സകലതും അറിയും ഒരറിവായ നീ എന്നുള്ളില്‍
  നിറഞ്ഞിരിക്കുന്നു എന്നേ അറിയേണ്ടു ഞാന്‍ .
  സകലതും അറിയും നീ നിജനിത്യ ചൈതന്യമായ്    
 നിറഞ്ഞിരിക്കുമെന്‍ ജീവന്‍ അമ്രിതനുമായ്‌"(അപ്രിയ യാഗങ്ങള്‍)  

ഒള്ളതോ കള്ളമോ പണ്ട് സ്ടാലിന്റെ കാലത്ത് റഷ്യയില്‍ കത്തനാരന്മാരെ ഓടിചിട്ടുതല്ലികൊന്നു, പള്ളികള്‍ തകര്‍ത്തുകളഞ്ഞു എന്നൊക്കെ കേട്ടിട്ടുള്ളതായൊരോര്‍മ! കേരളത്തിലും ഇന്നലെങ്കില്‍ നാളെ അതിന്റെ തനിയാവര്‍ത്തനം വന്നക്കുമോ എന്ന ചിന്ത കര്‍ത്താവിനും, ഈയുള്ളവനും  ചിരിയായി, ഊറിയൂറി ചിരിയായി മാറിയേക്കാം ....അല്ല മാറുന്നു        

കാലങ്ങളായുള്ള പുരോഹിത മേല്‍കോയ്മയും രാജകീയ പൌരോഹിത്യത്തിന്റെ അടിമവാശ്ചയും അനുഭവിച്ചു കാലംചെയ്ത എന്റെ അനേകമായ പൂര്വപിതാക്കളുടെ (ഇന്നും സ്വര്‍ഗം തേടി അലയുന്ന) ആത്മാക്കള്‍ സത്യമായി ഞാന്‍ ഇത് കുറിക്കുന്നു :- "ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി" എന്ന് കരുതുന്നവര്‍ മാത്രമേ ഇനിയും ക്രിസ്തുവചനം പുറമ്കാലിനു തട്ടിക്കളഞ്ഞു, ഈ ദൈവത്തെ അറിയാത്ത പാതിരി സമാജത്തില്‍ കൂടി സ്വര്‍ഗം ലഭിക്കുമെന്ന് കൊതിച്ചു പള്ളിയില്‍ പോവുകയുള്ളൂ! .ക്രിസ്തുവിനെ ഒരിക്കലും ഒന്ന് പരിചയപ്പെടാന്‍പോലും കൊതിക്കാത്ത അച്ചായാ, നിനക്ക് ഹ കഷ്ടം !  നീ ഒരിക്കലും അറിയാത്ത ക്രിസ്തുവിന്റെ മാംസം തിന്നാനും അവന്റെ രക്തം കുടിക്കാനും കൊതിക്കുന്ന നിന്നില്‍ ഏതു അ:ആത്മാവാണധിവസിക്കുന്നത്? പാതിരിപ്പട കൂടാശചെയ്തു നിന്നില്‍ നിറച്ച ആ "ആത്മാവ് "കാരണമാണ് ഇന്നയോളം ഒരച്ചായനും ഒരിടത്തും ഒരിക്കലും അയല്‍ക്കാരനെ എന്നല്ല, സ്വന്തംസഹോദരനെപ്പോലും സ്നേഹിക്കാന്‍ കഴിയാതെ പോയതും! തമ്മില്‍തല്ലും തലകീറലും, ആചാര അനുഷ്ടാനങ്ങളിലെ പോരാട്ടവും അട്ടഹാസവും, നിങ്ങളില്‍ ദൈവമില്ലെന്നു, ദൈവത്തെ 'നിങ്ങളില്‍' നിങ്ങള്‍ ഒരുനാളും കണ്ടെത്തുകയില്ല എന്നുമല്ലേ ദിനവും തെളിയിക്കുന്നത്? "ഞാനും പിതാവും ഒന്നാകുന്നു" എന്നും, "എന്നെകണ്ടവന്‍ പിതാവിനെ കണ്ടെത്തിയിരിക്കുന്നു"എന്നുമുള്ള ക്രിസ്തുവിന്റെ വിളംബരം ഹൃദയത്തില്‍ മാറ്റൊലികൊള്ളാത്ത നിങ്ങളെ "ക്രിസ്താനികള്‍" എന്നു വിളിക്കുന്നതാണ് ഏറ്റം അപഹാസ്യത! ക്രിസ്തീയന്‍ ക്രിസ്തുവിനെ കണ്ടെത്തണം (കുര്ബാനതോറും അവനെ ശാപ്പിട്ടാല്‍ പോരാ) അവനെ അനുസരിക്കണം ,അനുകരിക്കണം! വി മത്തായിയുടെ ആറു & 23 നിങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ? ഇല്ല ..ഇല്ലില്ല !! അവന്റെ മനസറിയു..അവനെ മനസ്സില്‍ കരുതൂ ജീവന്റെ ധനമായി...പകരം പാതിരിയെ അനുസരിച്ചു അവന്റെ അടിമശാല (പള്ളികള്‍) പണിയാന്‍ വിഡ്ഢിക്കാരണങ്ങളാകാതെയിരിക്കൂ ...പുരോഹിതന്‍റെ തട്ടിപ്പ് ജല്പനങ്ങള്‍ക്കും അവന്റെ കൂദാശകള്‍ക്കും മനസിന്റെ ബൈ ബൈ ..

തന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ പത്രോച്ചനോട്  മാത്രമേ കര്ത്താവ് "സാത്താനെ എന്നെ വിട്ടുപോകാ" എന്നും, "ഈ  രാത്രി കോഴികൂകുംമുൻപേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും" എന്നുമൊക്കെ വളരെ നികൃഷ്ടമായി സംസാരിച്ചിട്ടുള്ളൂ ! അങ്ങനെയുള്ളവന്റെ കയ്യിൽത്തന്നെ, തനിക്കു യാതൊരു പിടിപാടും ഇല്ലാത്ത സ്വര്ഗരാജ്യത്തിന്റെ (സെബതിയുടെ ഭാര്യയുടെ ആവശ്യം കൈമലർത്തികാണിച്ചു തെന്നിമാറിയത്‌) ഇല്ലാത്ത താക്കോൽ കൊടുത്തു എന്നും,  തന്നെ വളരെ നീചമായി ലോകത്തോട്‌ തന്റെ മരണസമയത്തും തള്ളിപ്പറയുന്നവന്റെ (പാറ) മുകളിൽ തന്നെ, താൻ ഒരിക്കലും സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത , ഒരിക്കലും ആരും ഉണ്ടാക്കേണ്ടാത്ത ഈ "സഭയെ പണിയു"മെന്നുമൊക്കെ ബൈബിളിൽ എഴുതിപ്പിടിപ്പിച്ച കുതന്ത്രമേ നിന്റെ പേര് "പുരോഹിതൻ/ പാതിരി" എന്നാരു തന്നു ?! പത്രോച്ചനാകുന്ന വിശ്വാസത്തിന്റെ "പാറ" എന്നതിനെ ഇന്ന്  കത്തനാർ  വിശ്വാസികല്ക്ക് ഇന്ന്  "പാര" ആയി, ആ സഭയെയും  കാലാന്തരത്തിൽ മാറ്റുക എന്നതിൽ എന്താന്ത്ഭുതം ? കുറ്റമില്ലാത്തവ്നെ കുരിശിക്കാൻ കത്തനാരോളം കരിമ്പാറമനസു (കയ്യാപ്പ) മറ്റേതു നികൃഷ്ട ജീവിക്കാണിപ്രപന്ച്ചത്തിലുള്ളത്?  കൂദാശപ്പണി  ചെയ്തും,  കുര്ബാനക്കച്ചവടത്തിലും ഉണ്ടാക്കിയ ചിക്കിലി ഉപയോഗിച്ചു ആരെയും ഒതുക്കാനും ഇല്ലാതാക്കാനും ഇവര്ക്ക് "കാര്യംനിസാരം"! ഇവരെ എതിർത്താൽ കർത്താവുൽപ്പടെ ആര്ക്കും "പ്രശ്നം ഗുരുതര"വുമാകും !

ഈശോ ഇമ്മാതിരി ഒരു സഭയെ സ്വപ്നേന കൂടി ഒരിക്കലും കണ്ടതല്ല! ;പിന്നെയാകട്ടെ സ്ഥാപിക്കുക? ഇത് നാലാം നൂറ്റാണ്ടില്‍ ഒരു കോന്‍സ്ടന്റിന്‍ ചക്രവര്‍ത്തിയും കുറെ കാട്ടുകള്ളന്മാര്‍ പാതിരിയുടെകുപ്പായം അണിഞ്ഞവരും കൂടി കുത്തിക്കുറിച്ച, ബൈബിളും കെട്ടിച്ചമച്ച ഒരു സഭയുമാണ് ! നമ്മുടെ നസറായനു ഇതില്‍ യാതൊരു പങ്കുമില്ലെന്റെ പൊന്നെ ...  പക്ഷെ ഇവന്മാരുടെ ഇന്നത്തെ 'കുര്‍ബാനയും കൂദാശയും'വേഷഭൂഷാതികളും'  ഒക്കെ കണ്ടു അതിയാനും പിതാവും മാലാഖമാരും സ്വര്‍ഗത്തിലിരുന്നു അങ്കലാപ്പിലാവുകയാണ് ! "വീണ്ടും വരും"എന്നൊക്കെ അന്നു കാച്ചിയിട്ടു പോയവന്‍ അതിനു അനുമതി ഈയിടെ പിതാവിനോട് ചോദിച്ചു ! ഭേഷായി, അമ്മ മറിയാമും അപ്പനും കൂടി തടയിട്ടു വിലക്കി " അരുതെന്റെ ജേഷ്വാ,വേഗം വെടിയൂ മലന്കരയെ ,അവര്‍ നിന്നെ ക്രൂശിലേറ്റും,"അമലയോതി ! " ഒരു തക്സാ മലര്ത്തിവച്ചതു നീട്ടി ചൊല്ലുവാനോ കുരിശില്‍ നീ ജീവന്‍ ത്യാഗക്കുര്ബാനയാക്കി " എന്നൊരു മുടക്ക് ന്യായവും അമ്മ നമ്മുടെ പാവം  ഈശോയുടെ മുന്നില്‍ വച്ചിരിക്കുന്നതിനാല്‍ വീണ്ടുംവരവും ക്യാന്‍സല്‍! (അപ്രിയ യാഗങ്ങള്‍)

നമ്മുടെ 'അല്മായശബ്ദം ബ്ലോഗിൽ വരുന്ന ഈമാതിരി കമന്‍റുകള്‍, "ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് മോക്ഷം കിട്ടുന്നത് ദൈവ കൃപ കൊണ്ടാണെന്നാണു. നാമ്മുടെ യോഗ്യതയോ പ്രവര്‍ത്തിയോ കൊണ്ടല്ല. ഒന്നും ചെയ്യാതെ യോഗയും ചെയ്തിരുന്നാല്‍ മോക്ഷം ലഭിക്കുമോ? 'യോഗ' എന്ന 'വില' കൊടുത്ത് വാങ്ങാവുന്നതാണോ മോക്ഷ പ്രാപ്തി?" ഇതു വായിക്കുമ്പോള്‍ അറിയാതെ പ്രതികരിച്ച്ചുപോവുകയാണ് ഞാന്‍ !
 ഒന്നാമതായി "മോക്ഷം" എന്ന പദം ,"മോഹങ്ങള്‍ ക്ഷയിക്കുക" എന്നതാണ് ! മോഹങ്ങള്‍ ഉണ്ടാകുന്നത് മനസിന്റെ ആലോചനകളിലാണല്ലോ! മനസിനെ സ്വയം മെരുക്കിയെടുത്തതില്‍ വന്നുപോകുന്ന ചിന്തകളെ ഇല്ലാതെയാക്കുക എന്നതാണ് യോഗയിലൂടെ, ധ്യാനത്തിലൂടെ ഒരുവന്‍ ആര്ജജിക്കേണ്ടതും !  വി.മത്തായി ആറില്‍ ക്രിസ്തു മൊഴിഞ്ഞ "മനസാകുന്ന അറയില്കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടച്ചു രഹസ്യത്തിലുള്ള പിതാവും "....ഇതുതന്നെയാണ് ! വിവരദോഷികള്‍ കത്തനാരായി,നശിപ്പിച്ചു ഉന്മൂലനം ചെയ്ത ഒരു തലമുറയാണ് നാം എന്നതിന് ഇതുപോരേ സാക്ഷ്യം ? "അവനവന്റെ പ്രവർത്തികൾക്ക് അനുസരണമായി അവസാന ന്യായവിധിയുടെ നാളിലാണ് സ്വര്‍ഗനരകങ്ങള്‍ ലഭിക്കുന്നത്" എന്നും കത്തനാര് പള്ളിയില്‍ ചെന്നപ്പോള്‍ ചെവിയിലോതിത്തന്നില്ലയോ?
അച്ചായന്മാരെ ,ഇതിനൊക്കെ ഒരു പോമ്വഴിയെ ഉള്ളൂ ,'ഭഗവത് ഗീത' മനസിലേറ്റുക &,'ഉദ്ദവഗീത' ഒരുവട്ടമെങ്കിലും വായിക്കുക ! കൃഷ്ണന്‍ തന്‍റെ നിറയൌവനത്തില്‍ അര്‍ജുനനോടും ,വയസാംകാലത്ത് സ്നേഹിതനായ ഉദ്ദവരോടും ഉപദേശിച്ചത്തിന്റെ വെറുമൊരു നുറുങ്ങാണ് ക്രിസ്തു നമ്മോടു (വി, മത്തായി 6)  മൊഴിഞ്ഞതും ! ആത്മീകത എന്നാല്‍ ആത്മാവിനെ അറിയുക എന്നതാകയാല്‍ ,ആത്മാവിനെ സ്വയമറിയുവാന്‍ യോഗ/ധ്യാനത്തിലൂടെ മനസിനെ മെരുക്കി മോഹങ്ങളെ ക്ഷയിപ്പിക്കുക ,ഇല്ല്ലാതെയാക്കുക (ആശ/നിരാശ ,ദു:ഖമില്ലാതെയാവുക) എന്നതാണ് കരണീയം ...കിണറ്റിലെ തവളകളാകാതെ ബൈബിളില്‍നിന്നും കരകയറി ഭാരതീയ വേദാന്ത രഹസ്യങ്ങൾ ഇനിയെങ്കിലും  മനസിലാക്കൂ..(നമ്മുടെ അപ്പെന്മാര്‍ക്കോ പറ്റിയില്ല )നാം ഭാരതീയരാകയാല്‍ ഈ മഹത്ഗ്രന്ഥങ്ങള്‍ നമ്മുടെകൂടി പരമ്പരാഗത സ്വത്തുതന്നെയാണ് , സംശയമില്ല !

ഈയിടെ 'അല്മായശബ്ദം ബ്ലോഗിൽ' ജോബി പറഞ്ഞ "അമേരിക്കയിലുള്ള സീറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏതാണ്ട് 90% ത്തോളം വൈദികർ വികാരജീവികളായ കാമവെറിയന്മാരാണ്." ഈ വാചകം നൂറു ശതമാനം ശരിതന്നെയാണ് ! എന്റെ ഒരു കസില്‍ കാലിഫോര്‍ണിയായിലുണ്ട്, അവള് പറഞ്ഞ കുറെ സംഭവങ്ങള്‍ പുറത്തുപറയാന്‍ വയ്യാതെ ഞാന്‍ വിഷമത്തിലായിരുന്നു! കാമവെറി മൂത്ത ചെറുപ്പക്കാരായ കത്തനാരന്മാര്‍ അമേരിക്കയിലെ വിവാഹമോചിത// "വിധവമാരുടെ വീടുകളെ വിഴുങ്ങുന്നതും ", ആവശ്യാനുസരണം ആര്‍ക്കും 'മെയില്‍ സെക്സ് ജോലി' ചെയ്യുകൊടുക്കപ്പെടുന്നതും മറ്റും മറ്റും മനസ്സില്‍ കിടന്നു തികട്ടുമ്പോളാണ് ജോബിയുടെ ഈ കാച്ചു ! ഭേഷ് !!! ;ഇവന്റെയൊക്കെ കൈയില്‍ നിന്നും കര്‍ത്താവിന്റെ 'തിരുശരീരം' എന്ന പേരില്‍ കുര്‍ബാന കൊള്ളാന്‍ നാക്ക് നീട്ടുന്ന നമ്മളാണ് "നിക്രിഷ്ടജീവികള്‍" //അല്ലാതെ പിണറായി വിളിച്ച"മിടുമിടുക്കന്‍" പാതിരിയല്ല!!

വി .മത്തായി പത്തിന്‍റെ അഞ്ചുമുതലുളള ക്രിസ്തുവിന്‍റെ കല്‍പന ഈ പാതിരിപ്പടയോ, അവരുടെ അടിമപ്പടയോ ഒരിക്കലും വായിച്ചിട്ടുകൂടിയില്ല! വായിച്ചെങ്കിലോ                                    കലിയുഗശാപമെന്നോണം, ക്രിസ്തുവിന്‍റെ കല്‍പ്പനകള്‍ കാറ്റില്‍ പറത്തിയ കള്ളകത്തനാരാ എന്നും മനനമില്ലാത്ത ജനത്തിന്റെ  'കാണപ്പെട്ടദൈവം' ! അവരുടെ ഇടയലേഖനങ്ങളാണ് ദൈവവചനം ! ഇതു മാത്രമാണിന്നിന്റെ ശാപം ! തലമുറകള്‍ക്ക് മോചനമില്ലാത്ത ശാപം ! സ്നേഹിതരേ, ഒരു ബൈബിള്‍ കടമെടുക്കൂ.... അടിമകളെപ്പോലെ ജീവിക്കുന്ന ആദാമ്മ്യരെ..ഒരു വട്ടം വായിക്കൂ വി.മത്തായി ആറും, പത്തുമെങ്കിലും ...പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും ..ഞാനും പിതാവും (ദൈവവും) ഒന്നാകുന്നു "അഹം ബ്രഹ്മം" എന്ന സനാതന ചിന്തയിലാണിവിടുത്തെ ഓരോ ഹിന്ദുവും ! അവരുടെ ദേവസ്വംബോര്‍ഡ്‌ കണ്ടു കത്തനാരുടെ ഇരുകാലി ആടുകള്‍ എന്തിനു കൊതിയൂറുന്നു?

 പരമസത്യത്തിലേക്ക്‌ ഒരു മടക്ക യാത്ര ! ധൂർത്തപുത്രനെപ്പോലെ നമുക്കും ഈ അടിമത്തം വെടിഞ്ഞു "ഘര്‍ വാപ്പാസി" ഒന്ന് രുചിക്കാം !  ഇന്ന് വിവിധയിനം ക്രിസ്തീയവിശ്വാസ ആചാരങ്ങള്‍ മുതുകില്‍ പേറി അലയുന്ന സഭകളില്‍, പാതിരി/പാസ്റെര്‍ ഒരുക്കിയ ചൂഷണ/അടിമത്തത്തില്‍ വലയുന്ന ദൈവമക്കളെ ,ഇതിലെ വരൂ ..ഇതാണ് മടക്കയാത്രയുടെ കവാടം ! ധൂര്‍ത്തപുത്രനെപ്പോലെ നാം സ്വയം ഇന്നത്തെ നമ്മുടെ ഈ ദുരവസ്ഥയെ മനസിലാക്കി വേഗം മടങ്ങിയോടാം, ക്രിസ്തുവെന്ന വഴികാട്ടി കാണിച്ചു തന്ന ജീവന്റെ വഴിയിലൂടെ രക്ഷയെന്ന സായൂജ്യം പ്രാപിക്കാം !
അവന്റെ രാജ്യത്തില്‍ നമുക്കും അയല്‍ക്കാരനെ സ്നേഹിക്കാനാകും  ! ക്നാനായ കത്തോലിക്കരെ ,ഉഴവൂരെ നവീകരണക്കാരെ ..ഇതിലെ ഇതിലെ ..ഇടവകപ്പള്ളികളില്‍ വീണ്ടുംവീണ്ടും പള്ളികള്‍ പണിതു പണിതു നമ്മുടെ കാശും കീശയും കാലിയാക്കുന്ന കാളപ്രമാണങ്ങ്ളില്‍ നിന്നും വിട !
നമ്മുടെ പിതാമഹന്മാര്‍ക്ക് എന്നോ എന്തിനുവേണ്ടിയോ നഷ്ടപ്പെട്ട ആത്മീയഭോധത്തിലേക്ക് നമുക്ക് മടങ്ങിയോടാം ...ഗീതയും വേദാന്തങ്ങളും നമുക്ക് തുണയായി ഉണ്ടല്ലോ ! മാനസാന്തരപ്പെട്ട ധൂര്‍ത്തപുത്രതലമുറകളെ ഇതിലെ ഇതിലെ.

പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു !
ഇതൊരു അതിശയമല്ല ; മറിച്ചു വല്ലവരും കാണുന്നുണ്ടോ എന്ന ഒരു 'ജനറല്‍ ചെക്കപ്പ് ' മാത്രമാണ് .  നാടായനാടാകെ പള്ളികള്‍/ പള്ളിക്ക് മൂട്ടില്‍ വീണ്ടുമൊരു  മത്സരപ്പള്ളി/ പള്ളിക്കുതെക്കേല്‍ മറുഗ്രൂപ്പിന്റെ പൊല്ലാപ്പുപള്ളി/ പിന്നെ കാശൂറ്റാനായി മുക്കിനു മുക്കിനു പുണ്യാളന്മാരുടെ കലഹത്തിന്റെ കവലപ്പള്ളികള്‍ / കുരിശുപള്ളികള്‍,  മനനമില്ലാത്ത ജനത്തിന്‍റെ ചോരവറ്റിച്ചു കള്ളപാതിരിപ്പടയെക്കൊണ്ട്  പണിയിച്ചിട്ടു, അതിന്റെ "കൂദാശ"ക്കാശും വാങ്ങി മേര്സിഡീസില്‍  ചെത്തിനടക്കുന്ന, അരമനകളില്‍ പള്ളിയുറങ്ങുന്ന സില്‍ക്കില്‍ പൊതിഞ്ഞ തിരു"മേനി"മാര്‍ ഇതാ ഒന്ന് കണ്ണു തുറന്നുരിക്കുന്നു ! "ഇടപ്പള്ളിപ്പള്ളി വത്തിക്കാന്റെ ഡ്യൂയൂപ്ലിക്കേറ്റാ"ണന്നാരോ പറഞ്ഞുപോലും, "ഒരുപാട് കോടിക്കാശായിപോലും", കൂദാശകാശു വാങ്ങിയ ശേഷം കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വിളഞ്ഞ പാതിരിമാര്‍ കൂടി  ഒരു കണ്ടെത്തല്‍, ഭേഷ് ! എന്നിട്ടൊടുവില്‍   ടീവീ യില്‍ ധൂപക്കുറ്റിവീശി കര്‍ദ്ദിനാള്‍ പുകപരത്തി വിളമ്പരം ! പള്ളിപണിയുടെ  ചിലവുകുറയ്ക്കാനും, സിമന്റു ധൂര്‍ത്തില്ലാതെയാക്കാനും പുതിയ ഇടയലേഖനം. കല്‍പ്പനകള്‍ ! കര്‍ദ്ദിനാള്‍/മെത്രാനെ മുകളിലൊരുവന്‍ ഇരിപ്പുന്ടെന്നകാര്യം മറന്നാണീ കപടനാടകം നിങ്ങള്‍ ആടി ജനത്തെ വെറും മര്‍ന്ഗോടന്മാരാക്കുന്നത്! ഒന്നാമതായി നിങ്ങളുടെ കുപ്പായത്തുണിയുടെ വലിപ്പം കുറയ്ക്കൂ , നീളം ഇപ്പോള്‍ നാല്‍പ്പതു മീറ്ററല്ലേ ? നഗ്നത മറയ്ക്കാന്‍ കുരിശില്‍ മരിച്ചവന് എത്ര തുണിയായിരുന്നു ? അവന്‍ ഏതരമനയലാണ് പള്ളിയുറങ്ങിയത്?
"കഴുതമേലേറിയോനെ കളിയാക്കാന്‍ മേര്സിടീസും
 കുരിസിലെ സ്നേഹം വിറ്റ് നിങ്ങള്‍ വാങ്ങുമ്പോള്‍ ,
വിറയ്ക്കുന്നു മാലാഖമാര്‍,ഭയക്കുന്നു സാത്താന്‍പോലും!
കാശു വീഴാന്‍ കുരിശടി പണിയുവോരെ..."(അപ്രിയ യാഗങ്ങള്‍ )
കുപ്പായക്കീസ ചെറുതാക്കൂ ..വി.മത്തായി പത്തു നല്ലൂണ്ണംവായിക്കൂ ...കാലം അതിക്രമിച്ചു "ഘര്‍ വാപസി" അരികെ അരികെ അരികെ...

പാതിരിപ്പടയുടെ മതതീവ്രവാദത്തില്‍നിന്നും അടിമത്തത്തില്‍നിന്നും രക്ഷപെടാന്‍ സാധാരണക്കാരന് ഓരോ ഒരുവഴിയെയുള്ളൂ ! നമ്മുടെ മക്കള്‍ ഭാരതത്തിലെ സനാതനമതത്തിലേക്ക് ഒരു മടക്കയാത്ര നടത്തിയെ മതിയാകൂ.. അതിനായി ഒന്നാമതായി അവരുടെ തലമുറയുമായി നമ്മുടെ  'തലമുറ' വിവാഹബന്ധത്തില്‍ ഏര്‍പ്പെടണം ! അപ്പോള്‍ പാതിരിയുടെ വിവാഹകൂദാശ ,അതിലൂടെ ഉണ്ടാകുന്നതലമുറക്കുള്ള മാമോദീസ /അവരുടെ വിവാഹം /കാലമാകുമ്പോള്‍ മരണാനന്തര കൂദാശതട്ടിപ്പുകള്‍ എല്ലാം കത്തനാര് കീശയില്‍ വയ്ക്കേണ്ടിവരും !  ഒടുവില്‍ കൂദാശഭ്രാന്തുമൂത്തു പാതിരിമാര്‍ ,തങ്ങളെ ഈ പഴ്വേലയ്ക്ക്, തട്ടിപ്പിന്പറഞ്ഞയച്ച അപ്പന്മാര്‍ക്കിട്ടു കൈവശമുള്ള മുഴുവന്‍ കൂദാശയും ചെയ്യേണ്ടിയും വരും ! ജനമോ,അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടങ്ങും ! അവന്റെ രാജ്യം ഓട്ടോമാറ്റിക്ക് ആയി ഇവിടെ നടമാടും!
 വിവരദോഷികളും ദൈവത്തെ അറിയാത്തവരുമായ പുരോഹിതര്‍ കാരണം,പത്തും നാല്പത്തിയന്ച്ചും വയസായിട്ടും വിവാഹം കഴിക്കാനാകാതെ ക്നാനായക്കാരുടെ  "തലമുറ" പടുവൃക്ഷമാകുന്നു !! ആ ദൈവമക്കളോട്  മിശ്രവിവാഹത്തിലൂടെ "ഘര്‍ വാപ്പസികളാകാന്‍" ഞാന്‍ ആഹ്വാനംചെയ്തു! എങ്കിലേ നാം അബ്രഹാമ്യരാകൂ ... അയക്കാരനെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തു വിജയിക്കുകയുള്ളൂ ....പാതിരിപ്പടയുടെ  ഈ അടിമത്തത്തിലേക്കു സ്വയം ഹോമിക്കാന്‍ ജീവിതം വിട്ടുകൊടുക്കുന്ന നാം ഓരോരുത്തരും നിക്രിഷ്ട ജീവികളാണന്നാണ് എന്റെ വാദം ! അല്ലാതെ 'പിണറായി' പറഞ്ഞ പുരോഹിതരല്ല നിക്രിഷ്ടജീവികള്‍ !!

AD നാലാംനൂറ്റാണ്ടില്‍ 'പാതിരിപ്പട' ബൈബിൾ എഴുതുമ്പോൾ കുര്‍ബാനയും കൂദാശയും മോശയുടെ വടിയും "ആഡ്ഓണ്‍" ആയി അവര്‍ കയ്യില്‍ കരുതിയെങ്കിലും, ക്രിസ്തുവിന്‍റെ പുതിയനിയമവും സുവിശേഷവേലയും കരളില്‍ കരുതാന്‍ മറന്നുപോയി ! പിന്നെ അധികാരവും ചെങ്കോലും കാമാസക്തികളും ആയിരുന്നു സഭകളുടെ ലക്ഷ്യസ്വര്‍ഗം ! ഇവരുടെ ക്രിസ്തു മരിച്ചതേയുള്ളൂ...ഉയിര്‍ത്തെഴുനേറ്റില്ല ! ഇവരിലും, ഇവര്‍ നയിക്കുന്ന സഭകളിലും അവന്‍ മരിച്ചുപോയി ..ഒരിക്കലും ഉണരാത്ത ഉയിര്‍ത്തെഴുനേല്‍ക്കാത്ത ആത്മീയ മരണം സംഭവിച്ച ഈ ശപിക്കപ്പെട്ട സഭകളിലെ അംഗത്വംവെടിഞ്ഞു "ഘര്‍ വാപ്പാസി "; മടങ്ങിവരൂ ഭാരതസനാതന വേദാന്ത ചിന്തയിലേക്ക് ക്രിസ്തുവേപ്പോലെ   ! അങ്ങിനെ നിങ്ങളും സ്വയം ധന്യരാവൂ....പിന്നെയെന്തിനി പാതിരിയുടെ പറിഞ്ഞ വേദപാടക്ലാസ്സ്? കുട്ടികളെ ഗീതാപ്രഭാഷണം കേള്‍പ്പിക്കൂ ..അവരും ക്രിസ്തുവിനെപ്പോലെ സ്വയം അറിഞ്ഞ് അമരരാകട്ടെ....

ആദ്യകുര്‍ബാന /അന്ത്യകുര്‍ബാന,പിന്നെ നടുവിലായി നാള്‍തോറും കുര്‍ബാന! രാവിലെ കുര്‍ബാന /ഉച്ചക്കുര്ബാന /രാത്രിക്കുര്ബാന ! അച്ചനിത്തിരി"മോന്തണം"എന്നുതോന്നുമ്പോള്‍ ഒരു തോന്നിയവാസകുര്ബാന ! പാവം കര്‍ത്താവന്പരന്നു  പോയി ! സാരപ്രപഞ്ചത്തിനും സ്ഥായിയായി നിലകൊള്ളുന്ന നിത്യസത്യച്ചൈതന്യത്തെ വെറും ഗോതമ്പിന്റെ "ഫാക്ടറി പ്രോഡക്റ്റ് "ആയി ജനത്തിന്‍റെ നാവില്‍ ഒട്ടിച്ചുകൊടുക്കുന്ന ഈ കുര്‍ബാനയും, ഒരു പുസ്തകം മലര്തിപ്പിടിച്ചു പാതിരി അതുവായിക്കുന്നത് കൂദാശയായും ഈ പാഴ്ജനം "പുണ്യമായി" അവരുടെ ജന്മാവകാശമായി കാണ്ന്നിടത്തോളം ഇവരേ ഈ പാതിരിപ്പട അടിമകളാക്കും, ആടുകളാക്കും, ഇവറ്റകളുടെ പൂടവരെ വിറ്റ് കത്തനാര്‍ കീശവീര്‍പ്പിക്കും ! വിഗ്രഹാരാധനയുടെ "ഗോതമ്പ് വെർഷൻ" അല്ലെ കുര്‍ബാന എന്നിവറ്റകള്‍ മലര്‍ന്നുകിടന്നു ഒന്ന്ചിന്തിക്കട്ടെ !കത്തനാരെ അടിച്ചിറക്കി , പള്ളി പാട്ടത്തിനു കൊടുക്കുന്ന കാലം യൂറോപ്പിലെപ്പോലെ കേരളത്തിലും അതിവിദൂരമല്ല ! അന്ന് പാഴന്‍പാതിരി സ്വന്തം അപ്പനിട്ടു കൂദാശ ചെയ്യേണ്ടിവരും !! "പണിയെടുത്തു ജീവിക്കട്ടെ ഈ അധമന്മാര്‍" എന്ന് വരുംതലമുറ മുദ്രാവാക്യം മുഴക്കും ! അന്നേ സ്വര്‍ഗം സന്തോഷിക്കൂ....

"പാരമ്പര്യം" എന്ന വാക്കുതന്നെ കേരളത്തിലെ അച്ചായെന്മാര്‍ക്കില്ലന്നത് സത്യമല്ലേ ? ആര്‍ഷഭാരത /സനാതനമത/ചാരിത്ര്യത്തിന്റെ പാരമ്പര്യം ഏതോ കാരണങ്ങളാല്‍ ദൂരത്തെരിഞ്ഞു , പാതിരിപ്പുറകെ പോയ ഇന്ത്യന്‍ ക്രിസ്ത്യാനിക്ക് "പറങ്കിപ്പുണ്ണ്‍" സമ്മാനിച്ച പാശ്ചാത്യപാരമ്പര്യത്തെക്കുറിച്ചു സ്വയം മൂക്കത്ത് വിരല്‍ വച്ചുകൊണ്ട്                                കീര്‍വാണമടിക്കുന്നതായിരിക്കും ഇനിയും കാണാന്‍ ഉത്തമം ! പാശ്ചാത്യന്റെ/പറങ്കികളുടെ  "മതമെന്ന ചതിക്കുഴിയില്‍" വീണുപോയ നമ്മുടെ മരമണ്ടന്‍ പിതാമഹന്മാരുടെ                                        മൊണ്ണത്തരമിനിയെങ്കിലും മനസിലാക്കി , അപ്പന്‍ കിടന്ന അതേകുഴിയില്‍ മലര്ന്നുകിടന്നുള്ള ഈ മനസിന്‍റെ പുങ്കത്തരമൊക്കെ നാവില്‍നിന്നും വടിച്ചുകളയണം ഓരോ പ്രഭാതത്തിലും,ഇനിയുള്ളകാലം നമ്മള്‍  ! എന്നിട്ട് ,വരുംതലമുറകളെ ഈ പടുകുഴിയില്‍നിന്നും/ ആത്മീകാന്ധതയില്‍നിന്നും കരകയറ്റുവാന്‍  എന്താണ് മാര്‍ഗം? എന്ന് ആരായുകയും  ചെയ്യേണം ഓരോ മനസുകളും ! "ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളലിളകും" എന്ന ചൊല്ലുമറക്കരുതെ മാന്യതയുള്ളവര്‍ !
"ദൈവമേ നീ ശുദ്ധമുള്ളവനാകുന്നു" എന്നാണ് ഞാന്‍ പള്ളിയില്‍ കുട്ടിക്കാലത്ത്  ചൊല്ലിത്തുടങ്ങിയത് ! ദൈവത്തെ "നീ "  എന്ന് വിളിക്കുന്നതില്‍ എന്തോ പന്തികേടു  എന്റെ കുഞ്ഞു മനസന്നേ കണ്ടെത്തി ,അപ്പച്ചനോട് ഞാന്‍ ചോദിച്ചു ! ഉത്തരമായി "ദൈവത്തെ വിളിക്കാന്‍ പറ്റിയ പദങ്ങള്‍ കത്തനാര്‍ കണ്ടെത്താത്തതോ /ദൈവത്തെക്കുറിച്ചു നല്ലവിവരം അവര്‍ക്ക്  ഇല്ലാഞ്ഞിട്ടോ ആകാം" എന്നായിരുന്നു ! അവന്‍ /ഇവന്‍ /നീ /ഒക്കെ വെറുക്കപ്പെട്ട നിക്രിഷ്ട മലയാള പദങ്ങളല്ല ! youഎന്ന ഒറ്റക്കാച്ച്ചിൽ ഇംഗ്ലീഷ്കാരന്‍  നീ/ നിങ്ങള്‍ /താങ്കള്‍ എല്ലാം ഒതുക്കിയില്ലേ ? ! മറിച്ചു "ബഹുമാനപ്പെട്ട നമ്മുടെ "ചെറ്റ" സൊ&സോ  " എന്ന കേരളരാഷ്ട്രീയ മൊഴിവഴക്കം അനുകരിക്കാതിരുന്നാല്‍ മതി!

എണ്‍പതുകളില്‍ 'ഐടെസ്  ' ലോകത്തേറ്റവും ഭയാനകമായ രോഗമായി കണ്ടിരുന്ന കാലത്ത് ,അന്നത്തെ ഒരു ടൈംമാഗസിന്‍റെ മുഖചിത്രം ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു ; വെറും ഒന്‍പതു വയസുള്ള ഒരു അമേരിക്കന്‍ schoolgirl എട്ടുമാസം വയറോടെ ഒരു നൈറ്റ്‌ ഗൌണ്‍ ധരിച്ചു സ്കൂള്‍ സെക്സ് കലോത്സവത്തിന്റെ വിക്ടിം ആയി ലോകത്തിനു തന്നെ അറിമുഖപ്പെടുത്തുന്നത്! ചോദ്യം ചെയ്യലില്‍ ആ പെണ്‍കുട്ടി "മുപ്പതിലേറെ ആണ്‍കുട്ടികളുമായി ആ മാസം രതിയില്‍ ഏര്‍പ്പെട്ടതായി വെളിപ്പെടുത്തി ! എന്നിരുന്നാലും അമേരിക്കക്കാര്‍ എന്നും ലോകത്തിന്റെ ഒന്നാംതരപൌരന്‍മാരെന്നും അവരുടെ സംസ്കാരം നാമും കോപ്പി ചെയ്യേണ്ടാവയെന്നും ഇന്നിന്റെ കേരളം ധരിക്കുന്നു ! 'ശുദ്ധരക്തം'എന്ന "ശുദ്ധപുങ്കത്തരം" അമേരിക്കകാരും ഈ ക്നാനായക്കാരും ഒന്ന് നിര്‍ത്തിയാല്‍ നന്ന് ! ഇറാനിയന്‍ പാഴ്സികളെപ്പോലെ അയല്‍ക്കാരനെ സ്നേഹിക്കാനറിയാത്ത ക്നാനായരും ക്രിസ്തുവില്‍ നിന്നും എത്ര അകലെ അകലെ ...
                                                 
 നമ്മുടെ പള്ളിപ്പാതിരികളെ ഗുരുക്കന്മാരാക്കിയതാണ് ക്രിസ്ത്യാനിക്ക് പറ്റിയ വംശീയമായ കൊലച്ചതി !
 "ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീല്‍ ;
പഠിപ്പുള്ളോരുണ്ടാകെണ്ടേ ഗുരുക്കളാകാന്‍?"(അപ്രിയ യാഗങ്ങള്‍)
എന്ന എന്റെ മനസിന്റെ തേങ്ങല്‍ ഒരുവട്ടം കൂടി ഇവിടെ ഓര്‍ക്കുന്നു !പൂണ്ണമായ സിന്ധുവില്‍ പൂര്‍ണമായിത്തന്നെ മരുവുംപോളും തിരയ്ക്കൊരു പൊട്ടച്ചിന്ത;"ഞാന്‍ വെറുമൊരു തിരയല്ലേ" എന്ന് ? ഇവിടെയാണ്‌ തിരയുടെ ദു:ഖത്തിന്റെ/സുഖത്തിന്റെ തുടക്കം ! ജനിക്കലും മരിക്കലും നടുക്കുള്ള സുഖദു:ഖാനുഭവങ്ങളും ഒക്കെ ഉണ്ടാകുന്നത് "ഞാന്‍" എന്ന ബോധം ഒന്നുകൊണ്ടു മാത്രമാണ് ! 'ഞാന്‍ ഒരു തിരയാണെന്ന' തോന്നലാണീ തിരയെ അപൂര്നനാക്കിയതും ! 'തിര' പള്ളിയില്‍ പോയിട്ടില്ലല്ലോ ഈ പൊട്ടചിന്ത കത്തനാരില്‍നിന്നും കേള്‍ക്കാന്‍ ?
അമ്മയുടെ ഉദരത്തില്‍ എന്നെ മനോഹരമായി മെനഞ്ഞ ബോധ ചൈതന്യത്തെയാണ് പാവം പാതിരി അല്ത്താരയില്‍ തക്സായിലെ രചന വായിച്ചു ഒരു ഗോതമ്പ് പ്രോഡക്റ്റില്‍ ഒതുക്കാന്‍ പെടാപ്പാട് പെടുന്നത് ! ച്ജിത്രം വിചിത്രം...

.എന്ടപ്പച്ചന്‍ പറഞ്ഞു ഞാന്‍ കേട്ടതാണ് :-"പണ്ടുമുതലേ നാട്ടില്‍  നായന്മാരുടെ വീടുകളില്‍ പ്രായമറിയിക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളെ ബ്രാഹ്മണര്‍ക്ക് ഉപ്പുനോക്കാന്‍ കൊടുക്കുക പതിവായിരുന്നുപോലും  ! ഈ ആചാരത്തില്‍ മനംനൊന്ത് പലകന്യകമാരും ആത്മഹത്യ ചെയ്തിരുന്നുംപോലും ! ആ പെണ്‍കുട്ടികളുടെ പ്രേതങ്ങള്‍ ശപിച്ച പല ബ്രാഹ്മണ കുടുംബങ്ങളും പിന്നീട് നശിച്ച്പോയിപോലും ! എന്നാല്‍ കാലം മാറിയപ്പോള്‍ ബ്രാഹ്മണര്‍ ഈദുര്മോഹത്തില്‍നിന്നും സ്വയം ഉള്‍വലിഞ്ഞു ,കേരളത്തില്‍ ഈയിടെയായി ! എന്നാല്‍ അവരുടെ ഈ നരമ്പ് രോഗം  നമ്മുടെ പാതിരി/പാസ്ടര്‍ പടയ്ക്ക് പകര്ന്നുപിടിച്ചതിന്റെ ഉദാഹരണമാണ് ഈ ഡെയിലി ന്യൂസ്‌ പാതിരി പാസ്ടര്‍ പീഡനപരമ്പര  ! ഫലമോ പള്ളിയില്‍ കൂടെകൂടെ കയറിയിറങ്ങുന്ന തരുണികളെ വിവാഹംകഴിക്കന്‍ സാമാന്യജനം മടിക്കും ! കാരണം ഇവറ്റകള്‍ പാതിരിയുടെ എച്ചിലുകളായിരിക്കാം എന്ന സംശയം ...സത്യമല്ലേ ...ആയതിനാല്‍ പെണ്മക്കളുള്ള മാതാപിതാക്കള്‍ ജാഗ്രതൈ ....
ഇത് കണ്ടിട്ടും കണ്ണടയ്ക്കുന്ന മെത്രാന്മാരും മോശക്കാരല്ല ; അവരുടെ വെറും പിന്തുടര്‍ച്ച്ക്കാരാനു പുതിയ ഈ നെറിയില്ലാപ്പാതിരിമാര്‍ ! ഇതിനൊരു പരിഹാരമേയുള്ളൂ ,ക്രിസ്തുവിനെ അനുസരിക്കുക :- "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതിരിക്കുക !"